ട്രംപിന്റെ ഭീഷണിയിൽവീണ് ഓഹരി വിപണി; സെൻസെക്സ് 1300 പോയന്റ് ഇടിഞ്ഞു
മുംബൈ: ഇറാനെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനക്ക് പിന്നാലെ തകർന്ന് ഓഹരിവിപണി. വ്യപാരം തുടങ്ങി രാവിലെ 9.27ഓടെ സെൻസെക്സ് 1401.01 പോയന്റ് ഇടിഞ്ഞ് 71733.32ലും നിഫ്റ്റി 439.55 പോയന്റ് ഇടിഞ്ഞ് 22,239.85ലുമെത്തി. രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ ശക്തമായി നേരിടുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഓഹരിവിപണിയെ സമ്മർദ്ദത്തിലാക്കിയതെന്ന് വിദഗ്ധർ പറയുന്നു. എച്ച്.സി.എൽ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്റ്റോക്ക് മാത്രമാണ് നേട്ടത്തിലുള്ളത്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇൻഡിഗോ ലിമിറ്റഡ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക്…